Pages

2014, ജൂലൈ 16, ബുധനാഴ്‌ച

മുറിവില്‍നിന്ന്‌ ഒഴുകുന്നത്‌ ചോരയല്ല, ജീവിതമാണ്‌!

ഗസ്സയില്‍ ഇസ്രാേയല്‍ നിര്‍വ്വഹിക്കുന്നത്‌ മനുഷ്യക്കുരുതിയാണ്‌. നീതിയുടെ നെഞ്ചിേലക്കാണവര്‍ നിറെയാഴിക്കുന്നത്‌. ഒരധിനിേവശശക്തി സാധാരണ മനുഷ്യര്‍ക്ക്‌നേര്‍ക്ക്‌ അഴിച്ചുവിട്ട സായുധാ്രകമണങ്ങള്‍ക്കുമുമ്പില്‍ ഐക്യരാഷ്‌ട്രസഭയും, ലോകരാഷ്‌ട്രങ്ങളും സ്‌തംഭിച്ചു നില്‍ക്കുകയാണ്‌. സാമ്രാജ്യത്വത്തിന്റെ കാര്യപരിപാടികളുടെ കുഴലൂത്തുകാരായ മാധ്യമങ്ങള്‍ ഗസ്സയിലെ കൂട്ടക്കുരുതിയെ വെറുെമാരു ‘ഇസ്രാേയല്‍ പാലസ്‌തീന്‍’ പ്രശ്‌നമായി വെട്ടിച്ചുരുക്കുകയാണ്‌. സത്യത്തില്‍, 1948 മെയ്‌ 15 മുതല്‍ ജനാധിപത്യശക്തികള്‍ നേരിടുന്നത്‌ ‘ഇസ്രാേയല്‍’ സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളാണ്‌. അതിനെ ‘പാലസ്‌തീന്‍പ്രശ്‌ന’െമന്നും, ‘ഇസ്രാേയല്‍ പാലസ്‌തീന്‍ പ്രശ്‌നെമന്നും’ വിളിക്കുന്നത്‌, ചരി്രതനിേഷധമായിരിക്കും. 1948 മെയ്‌ 15 ഇസ്രാേയലിന്‌ സ്വാത്രന്ത്യദിനമായി ആഘോഷിക്കുേമ്പാള്‍ അന്നേദിവസം പാലസ്‌തീന്‍കാര്‍ക്ക്‌ ‘മഹാദുരന്തം’ എന്ന അര്‍ത്ഥത്തില്‍ ‘നക്‌ബ’യാണ്‌. സ്വന്തം നാടൂം വീടും സ്വത്തും സംസ്‌കാരവും കവര്‍ന്നെടുക്കെപ്പട്ടതിന്റെ സങ്കടമാണവര്‍ക്ക്‌ ജീവിച്ചു തീര്‍ക്കേണ്ടിവരുന്നത്‌.
അവര്‍ക്ക്‌ നഷ്‌ടെപ്പട്ടത്‌ നിറമുള്ള സ്വന്തം ഭൂതകാലംമാ്രതമല്ല, നിറംെകടുന്ന വര്‍ത്തമാനകാലവുമാണ്‌. എത്രെയ്രതയോ നിനവുകളില്‍നിന്നും, സ്വാത്രന്ത്യെത്തക്കുറിച്ചുള്ള കിനാവുകളില്‍നിന്നുമവര്‍ നിരന്തരം നാടുകടത്തെപ്പടുകയാണ്‌. സത്യമായും സ്വന്തം രാജ്യത്ത്‌ പ്രവാസികളായവരുടെ വേദനകളാണവര്‍, പതിറ്റാണ്ടുകളായി അനുഭവിച്ചുെകാണ്ടിരിക്കുന്നത്‌. അതിന്നിടയിലാണ്‌, മുറിവില്‍ മരുന്ന്‌പുരട്ടുന്നതിന്നു പകരം, മുളകരച്ച്‌ തേക്കുന്നതില്‍ ഇസ്രാേയല്‍ മത്സരിക്കുന്നത്‌. സാമ്രാജ്യത്വശക്തികളുടെ പിന്തുണേയാടെ വെട്ടിപ്പിടിച്ചുണ്ടാക്കിയ ഒരു രാഷ്‌ട്രം, തുടര്‍ന്നും ‘െവട്ടിപ്പിടുത്തങ്ങള്‍’ വര്‍ദ്ധിതവീര്യേത്താടെ നടത്തുേമ്പാഴും അതിന്‌ തടയിടാന്‍ ലോകജനാധിപത്യത്തിന്നാവുന്നില്ല.
ഇപ്പോഴുള്ള പ്രശ്‌നത്തിന്റെ വേരുകള്‍, 1948െല ആദ്യ വെട്ടിപ്പിടുത്തത്തിലല്ല, 1967െല കുപ്രസിദ്ധമായ ഇസ്രാേയലിന്റെ ‘ആറുദിവസ’കൂട്ടക്കുരുതിയിലാണ്‌ വേരാഴ്‌ത്തിയിരിക്കുന്നത്‌. ഗാസയും ഗോലാന്‍കുന്നും, പടിഞ്ഞാറന്‍കരയും അവര്‍ പിടിെച്ചടുത്തത്‌ ആറ്‌ദിവസയുദ്ധെമന്നവര്‍ വിളിച്ച, ആ കൂട്ടക്കുരുതിയില്‍ വെച്ചായിരുന്നു. ഗാസ അതോെടയാണ്‌ ഭൂമിയിലെ നരകങ്ങളിെലാന്നായത്‌. ഗസ്സക്കാര്‍ക്ക്‌ മുമ്പില്‍ സ്വാത്രന്ത്യത്തിന്റെ അവസാനത്തെ വാതിലും വലിച്ചടക്കുന്ന ശബ്‌ദമാണെന്നവിെടയും മുഴങ്ങിയത്‌. അതോെടതെന്നയാണ്‌ വിചി്രതമായ ‘മതില്‍വ്യവസായം’ ഇസ്രാേയലില്‍ വളരുന്നതും!
*...*സമണ്‍ ബ്രിട്ടന്റെ ‘മതില്‍’(ഠവല ണമഹഹ) എന്ന ഡോക്യുസിനിമ, ആവിഷ്‌കരിക്കുന്നത്‌ ഇസ്രാേയല്‍ വികസിപ്പിച്ച മതിലാ്രകമണത്തിന്റെ നൃശംസതകളാണ്‌. ബര്‍ലിന്‍മതിലിന്റെ പതനെത്തക്കുറിച്ച്‌ പ്രബന്ധെമഴുതുന്നവര്‍, ലോകത്തിലെ ‘അപ്പാര്‍ത്തീസ്‌ഭിത്തി’ എന്ന്‌ തിരിച്ചറിഞ്ഞ ഇസ്രാേയല്‍ നിര്‍മിച്ച ഭിത്തിെയക്കുറിച്ച്‌ പ്രസ്‌താവനേപാലും നല്‍കുന്നില്ല! ഒരു പ്രദേശത്ത്‌ ‘തടവറ’ സ്ഥാപിക്കുന്നതിന്നുപകരം ഒരു പ്രദേശെത്തയാകെ തടവറയാക്കി മാറ്റുന്നതിെനക്കുറിച്ചവര്‍ നിതാന്തമായ മൗനത്തിലാണ്‌! ഒരു ജനതയുടെ പോക്കുവരവുകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും മീതെയാണവര്‍ താഴിട്ടിരിക്കുന്നത്‌! സങ്കടങ്ങള്‍ പറയാനുള്ള തദ്ദേശീയ ജനതയുടെ ‘ഭാഷ’െയ കൂടിയാണവര്‍ അതുവഴി പൊളിച്ചത്‌.
‘ചിരിക്കുന്ന കണ്ണുകളുള്ള/ ആ മനുഷ്യന്‍ പറഞ്ഞു/ അറബിയില്‍ സംസാരിക്കുംവരെ/ വേദന എന്തെന്ന്‌ നിനക്ക്‌ മനസ്സിലാകില്ല./ തലയുടെ പിന്‍ഭാഗംെകാണ്ട്‌/ എന്തെങ്കിലും ചെയ്യുവാന്‍/ അവിെടയാണ്‌ / അറബി/ സങ്കടങ്ങള്‍ ശേഖരിച്ചു വെച്ചിരിക്കുന്നത്‌./അവിടെ ഭാഷ പിളരുന്നു/ ചരല്‍ക്കല്ലുകള്‍ വര്‍ഷിക്കുന്നു/ വിതുമ്പിെക്കാണ്ട്‌/ ലോഹേഗറ്റില്‍/ തലതല്ലിക്കരഞ്ഞുെകാണ്ട്‌/ ഒരിക്കല്‍, നിനക്കറിയാമോ/ സ്വന്തം മുറിയിേലക്ക്‌/ എപ്പോള്‍ വേണെമങ്കിലും പ്രവേശിക്കാമായിരുന്നു./ അപരിചിതന്റെ/ വിവാഹേഘാഷങ്ങളില്‍/ അകെലനിന്നുയരുന്ന/ സംഗീതത്തിന്‌/ ചെവിേയാര്‍ക്കാമായിരുന്നു.........ഇേപ്പാള്‍ എല്ലാം മാറിയിരിക്കുന്നു. അയാള്‍ പറഞ്ഞു. പുറത്ത്‌ മഞ്ഞ്‌പെയ്യുന്നത്‌ നിന്നു. നമ്മുടെ ദിവസങ്ങള്‍ നിശ്ചലം, ചാരനിറമാര്‍ന്നത്‌.......’
പീഡനത്തിന്റെ കൊടിയ പര്യായമായി മാറിയ ഗാസയിലാണ്‌ ‘ഇന്‍തിഫാദ’ എന്ന ഗംഭീരമായ പാലസ്‌തീന്‍ വിമോചനസമരം തുടങ്ങിയത്‌. ‘ഗാസ’കടലില്‍ മുങ്ങി നശിക്കട്ടെ എന്നത്‌ അന്നുമുതല്‍ അധിനിേവശ ഇസ്രാേയലിന്റെ ആഗ്രഹമാണ്‌. ഇപ്പോഴുള്ള ആക്രമണവും അതിന്റെ തുടര്‍ച്ചയാണ്‌. അതോെടാപ്പം റോബര്‍ട്ട്‌ ഫിസ്‌ക്‌ വ്യക്തമാക്കിയേപാെല, നേരത്തേ പ്രഖ്യാപിച്ച ‘ഐക്യപാലസ്‌തീന്‍’ രൂപീകരണം ഇല്ലാതാക്കാനുള്ള ശ്രമവും ഇതിന്‌ പിറകിലുണ്ട്‌. ഭൂതകാലസമരങ്ങളിലൂടെ പിടിച്ചുവാങ്ങിയ നേട്ടങ്ങളെ തകര്‍ക്കാന്‍ കൂടിയാണ്‌, ആസൂ്രതിതമായ ഈ കൂട്ടക്കുരുതിെയന്ന കാര്യമാണ്‌, സൗകര്യപൂര്‍വ്വം മുഖ്യധാരാമാധ്യമങ്ങള്‍ പൂഴ്‌ത്തിെവക്കുന്നത്‌. 2014 ജൂണ്‍ 12ന്‌ മൂന്ന്‌ ഇസ്രാേയല്‍ക്കാരെ തട്ടിെക്കാണ്ട്‌പോയി കൊലെപ്പടുത്തിയതിേനാടുള്ള പ്രതികരണമാണ്‌, ഇപ്പോള്‍ ഗാസ്സയില്‍ ഇസ്രാേയല്‍ നടത്തുന്ന കൂട്ടക്കുരുതിെയന്നുള്ളത്‌ അര്‍ദ്ധസത്യം മാത്രമാണ്‌. ആശുപ്രതികള്‍, വീടുകള്‍, ആരാധാനാലയങ്ങള്‍ തുടങ്ങി ഇസ്രാേയല്‍ നടത്തുന്ന ആക്രമണം സര്‍വ്വ അന്താരാഷ്‌ട്രയുദ്ധ നിയമങ്ങളുെടയും നിഷേധമാണ്‌. ലോകം ഇപ്പോെഴങ്കിലും ഇതിെനതിരെ പ്രതികരിക്കുന്നിെല്ലങ്കില്‍, മനുഷ്യത്വത്തിലുള്ള അവസാന്രപതീക്ഷകളാവും നമ്മുടെ കാലഘട്ടത്തിന്‌ നഷ്‌ടമാവുന്നത്‌. ഇംഗ്ലണ്ട്‌ ഇംഗ്ലീഷുകാരുേടെതന്നേപാെല, ഫ്രാന്‍സ്‌ ഫ്രഞ്ച്‌കാരുേടത്‌ എന്നേപാെല, ‘പാലസ്‌തീന്‍’ പാലസ്‌തീന്‍കാരുേടതാണെന്ന്‌ പ്രഖ്യാപിച്ച മഹാത്മാഗാന്ധിജിയുടെ നാട്‌(?) ഒരു കളികാണുന്ന ‘പിരിമുറുക്കം പോലുമില്ലാതെ’ ഒരു ജനാധിപത്യധ്വംസനത്തിനു മുമ്പില്‍, ഇങ്ങനെ നിര്‍വ്വികാരമായി നോക്കി നില്‍ക്കരുത്‌. പഴയ മുറിവുകളില്‍നിന്നും ഇപ്പോെളാഴുകുന്നത്‌ ചോരയല്ല, ജീവിതമാണ്‌! പാലസ്‌തീനിലെ ‘ഗസ്സ’ ഇന്ന്‌ ആ മുറിഞ്ഞ ജീവതത്തിന്റെ മറ്റൊരു പേരാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ