ഒന്ന്
ബഷീറിലൂടെ പ്രസിദ്ധമായ ആ 'ഉമ്മിണിവല്യ' ഒന്നിന്നു പകരം കേരളത്തില്‍ ഇന്ന് 'നിരങ്ങുന്നത്' നിരവധി ചെറിയ ഒന്നുകളും, ഒന്നുമില്ലായ്‌മകളുമാണ്. മുമ്പ് ഉറക്കമൊഴിച്ചിരുന്നും പുസ്‌തകം വായിച്ചിരുന്നവരെക്കുറിച്ച് കേട്ട് നാം കോരിത്തരിച്ചു. ഇന്ന് നിരന്തരഫോണ്‍ വിളികളില്‍ മാത്രം
നിശ്ചലരായവരെക്കുറിച്ചോര്‍ത്ത് നാം നടുങ്ങുന്നു!
വെളിച്ചത്തിനെന്തൊരു വെളിച്ചമെന്ന് ബഷീര്‍ എഴുതിയപ്പോള്‍ അന്നത് വല്ലാത്തൊരു വിസ്‌മയമായിരുന്നു. കൊടിയ ഇരുട്ടുപോലും ബഷീറിന്റെ ആ അപ്രതീക്ഷിത പ്രകാശ വാക്യത്തിനുമുമ്പില്‍ അന്ന് ശിരസ്സ് കുനിച്ചിരിക്കണം. നവോത്ഥാനമൂല്യങ്ങളുടെ സംഘനൃത്തം ദൃശ്യപ്പെടുത്തിയ ആ അപൂര്‍വ്വ മലയാളവാക്യം ഇന്നൊരു നഷ്‌ടസ്‌മൃതിയുടെ സങ്കടസ്‌മരണയാവുകയാണോ?
ബഷീറിന്റെ പ്രശസ്‌തമായ പ്രേമലേഖനത്തിലെ സാറാമ്മയും ബാല്യകാലസഖിയിലെ സുഹറയുമൊന്നുമല്ല, സര്‍ക്കാര്‍-മാഫിയ ഐക്യ 'പ്രതീകമായി' മാറിയ സരിതയും, ശാലുമേനോനും മറ്റുമാണ് ഇപ്പോള്‍ താരങ്ങള്‍! മൂല്യങ്ങള്‍ക്കും പച്ചപരമാര്‍ത്ഥങ്ങള്‍ക്കും മുകളില്‍ ഇപ്പോള്‍ പറക്കുന്നത്, പരസ്യങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും മാംസക്കൊഴുപ്പുകളുടെയും പതാകകളാണ്. തലമൂടാനുള്ള 'ജാള്യത'യെങ്കിലും മുമ്പ് കുറ്റവാളികള്‍ പ്രകടിപ്പിച്ചിരുന്നു. ഇപ്പോളവരാണ് കേരളത്തിലെ ചില മന്ത്രിമാരേക്കാള്‍ ശിരസ്സുയര്‍ത്തിപിടിച്ച് നടക്കുന്നത്! ഇന്ന് വെളിച്ചവും ഇരുട്ടിന് കൂട്ടാവുകയാണോ?
ഭാവന, അനീതികള്‍ക്കെതിരെ സമരം ചെയ്യുമ്പോഴാണ് 'ഭാഷ' മിിപ്പറയാന്‍മാത്രമുള്ള വെറുമൊരു ഭാഷയല്ലാതാവുന്നത്. അപ്പോഴാണത് ചിറകുകള്‍ കരിയുമെന്നറിഞ്ഞിട്ടും സൂര്യനിലേക്കുപോലും പറക്കുന്നത്. കണക്കുകൂട്ടലുകള്‍ക്കൊരിക്കലും കിനാവ് കാണാനാവാത്ത ഭാവനയുടെ 'വല്യഒന്നി'ല്‍ വെച്ചാണ്, ബഷീര്‍ ജീവിതം വായിച്ചത്. 'സൗരോര്‍ജ്ജങ്ങള്‍ക്കൊന്നും' സൃഷ്‌ടിക്കാനാകാത്ത വിസ്‌മയവെളിച്ചങ്ങളാണയാള്‍ സ്വന്തം വാക്കുകളില്‍ കൊളുത്തിവെച്ചത്. മീനുകള്‍ വെള്ളത്തിലും, കാറ്റ് മരത്തിലും മേഘങ്ങള്‍ ആകാശത്തിലും, മഴ മണ്ണിലും തീ മനസ്സിലുമെഴുതുന്ന അക്ഷരങ്ങളുടെ അര്‍ത്ഥം തേടിത്തേടിയാണയാള്‍ അതിര്‍ത്തികള്‍ക്കൊക്കെയുമപ്പുറത്തേക്ക് തുഴഞ്ഞു പോയത്.
ഇച്ചിരി ചെറിയ ഒന്നുകളും, കൊടിയ ഇരുട്ടും കഠിനമാക്കിയ ഒരു കാലത്തെ, 'വലിയ ഒന്നുകള്‍'കൊും അതിലും വലിയ വെളിച്ചംകൊും, മറിച്ചിടാനാണ് ബഷീര്‍ എഴുതിയത്. പകര്‍ത്തിയെഴുത്തിന്റെ നരച്ച വ്യാകരണത്തെയാണ്, ബഷീര്‍ വെല്ലുവിളിച്ചത്. ആഢ്യമലയാളത്തിന്റെ പ്രതാപങ്ങളെയാണദ്ദേഹം എഴുതിപൊളിച്ചത്. ഇങ്ങിനെയുമൊരെഴുത്തോ എന്ന അത്ഭുതങ്ങള്‍ക്കിടയിലാണ് മലയാളവായന ആദ്യമായെന്നോണം വിരുപോയത്.
തൊരപ്പന്‍അവറാനും മന്‍മുത്തപ്പയും ആനവാരിരാമന്‍നായരും പൊന്‍കുരിശ്‌തോമയും എട്ടുകാലിമമ്മൂഞ്ഞും ഒറ്റക്കണ്ണന്‍പോക്കരും മുഴയന്‍നാണുവും കറുമ്പന്‍ചേന്നാനും ഏതോ പാതാളലോകങ്ങളില്‍ നിന്നെന്നോണം പൊങ്ങിവരുകയായിരുന്നു. പാലാഴി കടഞ്ഞപ്പോഴെന്നപോലെ ബഷീര്‍ എഴുതിയപ്പോഴൊക്കെയും കാളകൂടങ്ങള്‍ക്കൊക്കെയുമപ്പുറം ഒരമൃത് തെളിഞ്ഞുവന്നു. ഇരുട്ടിനെകാണാതെയല്ല, ഇരുട്ടിന് കീഴടങ്ങാതെയാണ്; പരിമിതകള്‍ അറിയാതെയല്ല, അതിനുമപ്പുറമുള്ള പൂര്‍ണ്ണതകളിലേക്കാണ്, ബഷീര്‍ പറന്നത്. കൊസറാകൊള്ളികളും, ഡുങ്കുടുസഞ്ചിയും, ഹുന്ത്രാപ്പി ബുസാട്ടോയും...ഡിക്‌ഷനറിനോക്കിയാല്‍ കാണില്ല. എന്നാല്‍ ജീവിതം കുഴിച്ചാല്‍, പിന്നെയും കുഴിച്ചാല്‍മാത്രം ഇതുപോലുള്ള എത്രയോ മലയാളം വാക്കുകള്‍ കെടുക്കാന്‍ കഴിയും. 'ശ്രേഷ്‌ഠമലയാളം' എത്ര ക്ഷോഭിച്ചാലും!
ആയിഷാബി ഗര്‍ഭിണിയായി എന്നെഴുതാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ ആയിഷാബീയുടെ വയറ്, 'ഡങ്കഫുങ്കാ' വീര്‍ത്തു എന്നെഴുതാന്‍ ഒരു ബഷീറിനല്ലാതെ മറ്റാര്‍ക്ക് കഴിയും?
ര്
'ന്താ ബാപ്പാ.....ന്ന എയ്‌ത്ത് പഠിപ്പിക്കാഞ്ഞദ്' എന്ന കുഞ്ഞുപ്പാത്തുമ്മയുടെ ചെറിയ ചോദ്യം സൃഷ്‌ടിച്ച അസ്വസ്ഥതകള്‍, വളരെ വലുതായിരുന്നു. ഇബ്‌സന്റെ, പ്രശസ്‌തയായ നോറ, വാതിലടച്ചപ്പോള്‍ യൂറോപ്പാകെ ഞെട്ടിപ്പോയെന്ന് വിമര്‍ശകര്‍. ബഷീറിന്റെ 'കുഞ്ഞുപ്പാത്തുമ്മ' അതിലേറെ നടുക്കവും അതോടൊപ്പം അത്ഭുതവും സൃഷ്‌ടിച്ചവളാണ്. 'ന്ന കടിച്ചപോലെ നീയെല്ലാവരെയും കടിച്ചല്ലേ' എന്ന് പറഞ്ഞ്, സ്വന്തം ദേഹത്ത്‌നിന്ന് എറുമ്പിനെ നുള്ളിയെടുത്ത് താഴെവെച്ച കുഞ്ഞിപ്പാത്തുമ്മ ദുഷ്‌ടനാഗരികതയുടെ കണ്ണില്‍ എത്രയോ പിറകിലായിരുന്നപ്പോഴും നവമനുഷ്യത്വനിലപാടില്‍ എത്രയോ മുന്നിലായിരുന്നു! 'വഴി' എന്നെഴുതുന്നതിന്നു പകരം 'ബയി' എന്ന് തെറ്റി എഴുതിയപ്പോഴും, ജീവിതത്തിലെ 'സ്‌നേഹവഴി' ശരിക്കുമവള്‍ക്കറിയാമായിരുന്നു. നോറക്കുള്ളത്ര കരുത്തു് കുഞ്ഞിപ്പാത്തുമ്മക്ക്; എന്നാല്‍ 'നോറ'ക്കില്ലാത്ത അസാധാരണമായൊരു ജീവിതാഭിമുഖ്യവുമുായിരുന്നു, 'അപരിഷ്‌കൃതയായപ്പോഴും'(?) അവള്‍ക്ക്! ഭൂമി മനുഷ്യര്‍ക്ക് മാത്രമായുള്ളതല്ലെന്ന് ആരും പഠിപ്പിക്കാതെതന്നെ അവള്‍ സ്വയം അറിഞ്ഞിരുന്നു.
പൊതുവെ നോക്കുമ്പോള്‍, ആര്‍ക്കെങ്കിലും എന്തെങ്കിലും സ്ഥായിയായ സത്യസന്ധതയുാേ? നാം മറ്റുള്ളവരുടെ മുമ്പില്‍ നല്ലവരാകാന്‍ ശ്രമിക്കുകയല്ലാതെ നമ്മുടെ മുന്നില്‍ നാം നല്ലവരാണോ? എന്ന 'ശബ്‌ദങ്ങളിലെ' ചോദ്യവും; 'മതിലുകളുടെ മതിലുകളുടെ അനേകം മതിലുകളുടെ അകത്താണ് ഞാന്‍' എന്ന മതിലുകള്‍ പങ്കുവെക്കുന്ന തിരിച്ചറിവും, ക്വിന്റല്‍ കണക്കിന് ഭാരമാര്‍ന്ന ബഷീര്‍ വാക്യങ്ങളാണ്. സ്വന്തം മനസ്സിന്റെയുള്ളില്‍ എന്നുമെന്നും നാം സൂക്ഷിക്കേ അമൂല്യമായ വാക്കുകള്‍! സമകാലികമായിരിക്കുമ്പോഴും, അസ്‌തിത്വസങ്കീര്‍ണതകളോട് സത്യസന്ധമായിരിക്കാന്‍ കഴിഞ്ഞതുകൊാണ്, വൈക്കം മുഹമ്മദ്‌ബഷീര്‍ മലയാളത്തിന്റെ അപൂര്‍വ്വ മാസ്റ്റര്‍ ജീനിയസ്സുകളില്‍ ഒരാളായിരിക്കുന്നത്.
മൂന്ന്
പതിവുപോലെ ഇത്തവണയും, ജൂലൈ അഞ്ചിന്, ബഷീര്‍ അനുസ്‌മരണപ്രഭാഷണം നടത്തുമ്പോള്‍, അതെങ്ങിനെ നിര്‍ത്താനാവുമെന്നറിയാതെ മറ്റുള്ളവരെപ്പോലെ ഞാനും വീര്‍പ്പുമുട്ടുകയായിരുന്നു. തിരുവനന്തപുരത്ത്, സ്റ്റുഡന്റ്‌സെന്ററില്‍ പുരോഗമനകലാസാഹിത്യസംഘത്തിന്റെ ബഷീര്‍ അനുസ്‌മരണം നടക്കുമ്പോള്‍, അപ്പുറത്ത് പ്രസ്സ് ക്ലബ്ബില്‍ അടൂര്‍ഗോപാലകൃഷ്‌ണന്‍ കെ എ ബീനയുടെ റാസ്‌ബെറി പ്രസിദ്ധീകരിച്ച 'ബഷീര്‍ എന്ന അനുഗ്രഹം' എന്ന ബഷീറിനെക്കുറിച്ചെഴുതപ്പെട്ട പുസ്‌തകം പ്രകാശനം നിര്‍വ്വഹിക്കുകയായിരുന്നു. ആ പുസ്‌തകത്തിന്റെ 'തലക്കെട്ടും', ഞാനുമായുള്ള ഒരു ബന്ധം മറക്കാനാവില്ല.
ഏകദേശം ര് പതിറ്റാിനും മുമ്പ് നടന്നൊരു സംഭവമാണ്. ദേശാഭിമാനി വാരികയില്‍, 'പി സിയും ബഷീറും' എന്ന പേരില്‍ ഞാനൊരു പ്രബന്ധമെഴുതി. അക്കാലത്ത് കലാകൗമുദിയില്‍ ബഷീറുമായുള്ള ഒരഭിമുഖം വന്നിരുന്നു. അതിലൊരിടത്ത്, 'നിങ്ങള്‍ പുതിയ എഴുത്തുകാരുടെ കഥകള്‍ വായിക്കാറുാേ, എന്താണഭിപ്രായം' എന്ന ചോദ്യത്തോട്, 'ഞാന്‍ അമേധ്യം ഭക്ഷിക്കാറില്ല' എന്നാണ് ബഷീര്‍ പ്രതികരിച്ചത്. സ്വാഭാവികമായും കലാകൗമുദിയില്‍ ബഷീറിന്റേതായി അച്ചടിച്ചുവന്ന അഭിമുഖത്തിലെ ആ ഒരു പരാമര്‍ശത്തിന്നെതിരെ സാമാന്യം രൂക്ഷമായിത്തന്നെ പ്രതികരിച്ചുകൊുള്ള ഒരു പ്രതികരണം എന്റെ പ്രബന്ധത്തിലുായിരുന്നു. ബഷീറിനെപ്പോലുള്ള മഹാനായൊരു എഴുത്തുകാരനോടുള്ള എല്ലാ ആദരവും നിലനിര്‍ത്തിക്കൊായിരുന്നു, അന്ന് ആ വിമര്‍ശനം നടത്തിയിരുന്നത്. എന്റെ പ്രബന്ധം ബഷീറിന്റെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍, അദ്ദേഹം ദേശാഭിമാനി വാരികയിലേക്ക് ഒരു കത്തയച്ചു. അതിന്റെ തലക്കെട്ട്, 'എന്റെ പക്കല്‍ ശാപമില്ല, അനുഗ്രഹമേയുള്ളു' എന്നായിരുന്നു. പ്രസ്‌തുത കത്ത് ബഷീര്‍ സമാഹൃതകൃതിയില്‍ ഉ്. അതില്‍നിന്നും കുറച്ച് ഭാഗങ്ങള്‍ മാത്രം ഇവിടെ എടുത്തുചേര്‍ക്കുന്നു. ചെറിയൊരു വിമര്‍ശനം കേള്‍ക്കുമ്പോഴേക്കും 'സമനില' തെറ്റുന്നവര്‍ക്ക് അതില്‍നിന്നും എന്തെങ്കിലും പഠിക്കാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയോടെ........
പ്രിയപ്പെട്ട പത്രാധിപര്‍,
പി സിയും ബഷീറും എന്നൊരു ലേഖനം വായിക്കാന്‍ ഇടയായി. താങ്കളുടെ ദേശാഭിമാനി വാരികയിലാണ്. ലക്കം 24. പുസ്‌തകം 13. എഴുതിയിരിക്കുന്നത് കെ ഇ എന്‍ കുഞ്ഞഹമ്മദ്. ഈ ലേഖനം വളരെ നന്നായി. അദ്ദേഹം ബുദ്ധിമുട്ടി ശരിക്കു പഠിച്ചുതന്നെ എഴുതിയിരിക്കയാണ്. എന്നാല്‍ ലേഖനത്തിന്റെ അവസാനഭാഗത്തു ലേശം പിശകുവന്നതായി കാണുന്നു. കരുതിക്കൂട്ടി വരുത്തിയതല്ല. തെറ്റായ ധാരണയില്‍നിന്നു വന്നതാണ്. ഞാന്‍ പറയുന്നത് കേരളത്തിലെ പുതിയ കഥയെഴുത്തുകാരെപ്പറ്റി ഞാന്‍ പറഞ്ഞതായി പറയുന്ന ഭാഗത്തെപ്പറ്റിയാണ്.
കുഞ്ഞഹമ്മദിന് ആ ഭാഗം എവിടെനിന്ന് കിട്ടിയെന്നെനിക്കറിയാം. ഒരു വാരികയില്‍ എന്നെപ്പറ്റിവന്ന വലിയ ലേഖനത്തിലെ ഒരു ഭാഗമാണത്. അതുക ഉടനെ ആ ലേഖനകര്‍ത്താവിന് ഞാന്‍ എഴുതുകയുായി. താങ്കള്‍ ആ ലേഖനം വല്ല പുസ്‌തകത്തിലും ചേര്‍ക്കാന്‍ ഉദ്ദേശമുെങ്കില്‍ - ഞാന്‍ പുതിയ കഥയെഴുത്തുകാരെപ്പറ്റി പറഞ്ഞതായിക്കാണുന്ന ഭാഗം വെട്ടിക്കളഞ്ഞ് ബാക്കിചേര്‍ക്കാന്‍ അപേക്ഷ. അതുതന്നെയാണ് കുഞ്ഞഹമ്മദിനോടും എനിക്കപേക്ഷിക്കാനുള്ളത്. (വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ ഈ കത്തിനുശേഷം, പിസിയും ബഷീറും എന്ന പ്രബന്ധത്തില്‍നിന്ന് ആ ഭാഗം ഞാന്‍ ഒഴിവാക്കി.)
പുതിയ തലമുറയില്‍പ്പെട്ട മിക്ക എഴുത്തുകാരെയും ഞാന്‍ അറിയും. ഇവരെയൊക്കെ ഞാന്‍ ശപിക്കുമോ? എന്റെ പക്കല്‍ ശാപമില്ല. അനുഗ്രഹമേയുള്ളു. ഞാന്‍ അനുഗ്രഹിക്കുന്നു. എഴുതുക. പഠിച്ച് ചിന്തിച്ച് മാനുഷനന്മയെ മുന്‍നിര്‍ത്തി ധീരതയോടെ എഴുതുക. വിജയം നേരുന്നു: മംഗളം!(വൈക്കം മുഹമ്മദ് ബഷീര്‍).
'I said to the Almond tree, sister speak to me of God. The Almond tree blossomed.'(കസാന്‍ സാക്കിസ്).
വൈക്കം മുഹമ്മദ് ബഷീര്‍, ഒരു നിര്‍വൃതിയായി മാറിയ മലയാളത്തിന്റെ സ്വന്തം 'മാങ്കോസ്റ്റിന്‍'. നിറഞ്ഞ് പൂത്തുനില്‍ക്കുന്നു, ഇന്നും ആ ആല്‍മൗ് മരം!
ബഷീറിലൂടെ പ്രസിദ്ധമായ ആ 'ഉമ്മിണിവല്യ' ഒന്നിന്നു പകരം കേരളത്തില്‍ ഇന്ന് 'നിരങ്ങുന്നത്' നിരവധി ചെറിയ ഒന്നുകളും, ഒന്നുമില്ലായ്‌മകളുമാണ്. മുമ്പ് ഉറക്കമൊഴിച്ചിരുന്നും പുസ്‌തകം വായിച്ചിരുന്നവരെക്കുറിച്ച് കേട്ട് നാം കോരിത്തരിച്ചു. ഇന്ന് നിരന്തരഫോണ്‍ വിളികളില്‍ മാത്രം
നിശ്ചലരായവരെക്കുറിച്ചോര്‍ത്ത് നാം നടുങ്ങുന്നു!
വെളിച്ചത്തിനെന്തൊരു വെളിച്ചമെന്ന് ബഷീര്‍ എഴുതിയപ്പോള്‍ അന്നത് വല്ലാത്തൊരു വിസ്‌മയമായിരുന്നു. കൊടിയ ഇരുട്ടുപോലും ബഷീറിന്റെ ആ അപ്രതീക്ഷിത പ്രകാശ വാക്യത്തിനുമുമ്പില്‍ അന്ന് ശിരസ്സ് കുനിച്ചിരിക്കണം. നവോത്ഥാനമൂല്യങ്ങളുടെ സംഘനൃത്തം ദൃശ്യപ്പെടുത്തിയ ആ അപൂര്‍വ്വ മലയാളവാക്യം ഇന്നൊരു നഷ്‌ടസ്‌മൃതിയുടെ സങ്കടസ്‌മരണയാവുകയാണോ?
ബഷീറിന്റെ പ്രശസ്‌തമായ പ്രേമലേഖനത്തിലെ സാറാമ്മയും ബാല്യകാലസഖിയിലെ സുഹറയുമൊന്നുമല്ല, സര്‍ക്കാര്‍-മാഫിയ ഐക്യ 'പ്രതീകമായി' മാറിയ സരിതയും, ശാലുമേനോനും മറ്റുമാണ് ഇപ്പോള്‍ താരങ്ങള്‍! മൂല്യങ്ങള്‍ക്കും പച്ചപരമാര്‍ത്ഥങ്ങള്‍ക്കും മുകളില്‍ ഇപ്പോള്‍ പറക്കുന്നത്, പരസ്യങ്ങളുടെയും പ്രദര്‍ശനങ്ങളുടെയും മാംസക്കൊഴുപ്പുകളുടെയും പതാകകളാണ്. തലമൂടാനുള്ള 'ജാള്യത'യെങ്കിലും മുമ്പ് കുറ്റവാളികള്‍ പ്രകടിപ്പിച്ചിരുന്നു. ഇപ്പോളവരാണ് കേരളത്തിലെ ചില മന്ത്രിമാരേക്കാള്‍ ശിരസ്സുയര്‍ത്തിപിടിച്ച് നടക്കുന്നത്! ഇന്ന് വെളിച്ചവും ഇരുട്ടിന് കൂട്ടാവുകയാണോ?
ഭാവന, അനീതികള്‍ക്കെതിരെ സമരം ചെയ്യുമ്പോഴാണ് 'ഭാഷ' മിിപ്പറയാന്‍മാത്രമുള്ള വെറുമൊരു ഭാഷയല്ലാതാവുന്നത്. അപ്പോഴാണത് ചിറകുകള്‍ കരിയുമെന്നറിഞ്ഞിട്ടും സൂര്യനിലേക്കുപോലും പറക്കുന്നത്. കണക്കുകൂട്ടലുകള്‍ക്കൊരിക്കലും കിനാവ് കാണാനാവാത്ത ഭാവനയുടെ 'വല്യഒന്നി'ല്‍ വെച്ചാണ്, ബഷീര്‍ ജീവിതം വായിച്ചത്. 'സൗരോര്‍ജ്ജങ്ങള്‍ക്കൊന്നും' സൃഷ്‌ടിക്കാനാകാത്ത വിസ്‌മയവെളിച്ചങ്ങളാണയാള്‍ സ്വന്തം വാക്കുകളില്‍ കൊളുത്തിവെച്ചത്. മീനുകള്‍ വെള്ളത്തിലും, കാറ്റ് മരത്തിലും മേഘങ്ങള്‍ ആകാശത്തിലും, മഴ മണ്ണിലും തീ മനസ്സിലുമെഴുതുന്ന അക്ഷരങ്ങളുടെ അര്‍ത്ഥം തേടിത്തേടിയാണയാള്‍ അതിര്‍ത്തികള്‍ക്കൊക്കെയുമപ്പുറത്തേക്ക് തുഴഞ്ഞു പോയത്.
ഇച്ചിരി ചെറിയ ഒന്നുകളും, കൊടിയ ഇരുട്ടും കഠിനമാക്കിയ ഒരു കാലത്തെ, 'വലിയ ഒന്നുകള്‍'കൊും അതിലും വലിയ വെളിച്ചംകൊും, മറിച്ചിടാനാണ് ബഷീര്‍ എഴുതിയത്. പകര്‍ത്തിയെഴുത്തിന്റെ നരച്ച വ്യാകരണത്തെയാണ്, ബഷീര്‍ വെല്ലുവിളിച്ചത്. ആഢ്യമലയാളത്തിന്റെ പ്രതാപങ്ങളെയാണദ്ദേഹം എഴുതിപൊളിച്ചത്. ഇങ്ങിനെയുമൊരെഴുത്തോ എന്ന അത്ഭുതങ്ങള്‍ക്കിടയിലാണ് മലയാളവായന ആദ്യമായെന്നോണം വിരുപോയത്.
തൊരപ്പന്‍അവറാനും മന്‍മുത്തപ്പയും ആനവാരിരാമന്‍നായരും പൊന്‍കുരിശ്‌തോമയും എട്ടുകാലിമമ്മൂഞ്ഞും ഒറ്റക്കണ്ണന്‍പോക്കരും മുഴയന്‍നാണുവും കറുമ്പന്‍ചേന്നാനും ഏതോ പാതാളലോകങ്ങളില്‍ നിന്നെന്നോണം പൊങ്ങിവരുകയായിരുന്നു. പാലാഴി കടഞ്ഞപ്പോഴെന്നപോലെ ബഷീര്‍ എഴുതിയപ്പോഴൊക്കെയും കാളകൂടങ്ങള്‍ക്കൊക്കെയുമപ്പുറം ഒരമൃത് തെളിഞ്ഞുവന്നു. ഇരുട്ടിനെകാണാതെയല്ല, ഇരുട്ടിന് കീഴടങ്ങാതെയാണ്; പരിമിതകള്‍ അറിയാതെയല്ല, അതിനുമപ്പുറമുള്ള പൂര്‍ണ്ണതകളിലേക്കാണ്, ബഷീര്‍ പറന്നത്. കൊസറാകൊള്ളികളും, ഡുങ്കുടുസഞ്ചിയും, ഹുന്ത്രാപ്പി ബുസാട്ടോയും...ഡിക്‌ഷനറിനോക്കിയാല്‍ കാണില്ല. എന്നാല്‍ ജീവിതം കുഴിച്ചാല്‍, പിന്നെയും കുഴിച്ചാല്‍മാത്രം ഇതുപോലുള്ള എത്രയോ മലയാളം വാക്കുകള്‍ കെടുക്കാന്‍ കഴിയും. 'ശ്രേഷ്‌ഠമലയാളം' എത്ര ക്ഷോഭിച്ചാലും!
ആയിഷാബി ഗര്‍ഭിണിയായി എന്നെഴുതാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ ആയിഷാബീയുടെ വയറ്, 'ഡങ്കഫുങ്കാ' വീര്‍ത്തു എന്നെഴുതാന്‍ ഒരു ബഷീറിനല്ലാതെ മറ്റാര്‍ക്ക് കഴിയും?
ര്
'ന്താ ബാപ്പാ.....ന്ന എയ്‌ത്ത് പഠിപ്പിക്കാഞ്ഞദ്' എന്ന കുഞ്ഞുപ്പാത്തുമ്മയുടെ ചെറിയ ചോദ്യം സൃഷ്‌ടിച്ച അസ്വസ്ഥതകള്‍, വളരെ വലുതായിരുന്നു. ഇബ്‌സന്റെ, പ്രശസ്‌തയായ നോറ, വാതിലടച്ചപ്പോള്‍ യൂറോപ്പാകെ ഞെട്ടിപ്പോയെന്ന് വിമര്‍ശകര്‍. ബഷീറിന്റെ 'കുഞ്ഞുപ്പാത്തുമ്മ' അതിലേറെ നടുക്കവും അതോടൊപ്പം അത്ഭുതവും സൃഷ്‌ടിച്ചവളാണ്. 'ന്ന കടിച്ചപോലെ നീയെല്ലാവരെയും കടിച്ചല്ലേ' എന്ന് പറഞ്ഞ്, സ്വന്തം ദേഹത്ത്‌നിന്ന് എറുമ്പിനെ നുള്ളിയെടുത്ത് താഴെവെച്ച കുഞ്ഞിപ്പാത്തുമ്മ ദുഷ്‌ടനാഗരികതയുടെ കണ്ണില്‍ എത്രയോ പിറകിലായിരുന്നപ്പോഴും നവമനുഷ്യത്വനിലപാടില്‍ എത്രയോ മുന്നിലായിരുന്നു! 'വഴി' എന്നെഴുതുന്നതിന്നു പകരം 'ബയി' എന്ന് തെറ്റി എഴുതിയപ്പോഴും, ജീവിതത്തിലെ 'സ്‌നേഹവഴി' ശരിക്കുമവള്‍ക്കറിയാമായിരുന്നു. നോറക്കുള്ളത്ര കരുത്തു് കുഞ്ഞിപ്പാത്തുമ്മക്ക്; എന്നാല്‍ 'നോറ'ക്കില്ലാത്ത അസാധാരണമായൊരു ജീവിതാഭിമുഖ്യവുമുായിരുന്നു, 'അപരിഷ്‌കൃതയായപ്പോഴും'(?) അവള്‍ക്ക്! ഭൂമി മനുഷ്യര്‍ക്ക് മാത്രമായുള്ളതല്ലെന്ന് ആരും പഠിപ്പിക്കാതെതന്നെ അവള്‍ സ്വയം അറിഞ്ഞിരുന്നു.
പൊതുവെ നോക്കുമ്പോള്‍, ആര്‍ക്കെങ്കിലും എന്തെങ്കിലും സ്ഥായിയായ സത്യസന്ധതയുാേ? നാം മറ്റുള്ളവരുടെ മുമ്പില്‍ നല്ലവരാകാന്‍ ശ്രമിക്കുകയല്ലാതെ നമ്മുടെ മുന്നില്‍ നാം നല്ലവരാണോ? എന്ന 'ശബ്‌ദങ്ങളിലെ' ചോദ്യവും; 'മതിലുകളുടെ മതിലുകളുടെ അനേകം മതിലുകളുടെ അകത്താണ് ഞാന്‍' എന്ന മതിലുകള്‍ പങ്കുവെക്കുന്ന തിരിച്ചറിവും, ക്വിന്റല്‍ കണക്കിന് ഭാരമാര്‍ന്ന ബഷീര്‍ വാക്യങ്ങളാണ്. സ്വന്തം മനസ്സിന്റെയുള്ളില്‍ എന്നുമെന്നും നാം സൂക്ഷിക്കേ അമൂല്യമായ വാക്കുകള്‍! സമകാലികമായിരിക്കുമ്പോഴും, അസ്‌തിത്വസങ്കീര്‍ണതകളോട് സത്യസന്ധമായിരിക്കാന്‍ കഴിഞ്ഞതുകൊാണ്, വൈക്കം മുഹമ്മദ്‌ബഷീര്‍ മലയാളത്തിന്റെ അപൂര്‍വ്വ മാസ്റ്റര്‍ ജീനിയസ്സുകളില്‍ ഒരാളായിരിക്കുന്നത്.
മൂന്ന്
പതിവുപോലെ ഇത്തവണയും, ജൂലൈ അഞ്ചിന്, ബഷീര്‍ അനുസ്‌മരണപ്രഭാഷണം നടത്തുമ്പോള്‍, അതെങ്ങിനെ നിര്‍ത്താനാവുമെന്നറിയാതെ മറ്റുള്ളവരെപ്പോലെ ഞാനും വീര്‍പ്പുമുട്ടുകയായിരുന്നു. തിരുവനന്തപുരത്ത്, സ്റ്റുഡന്റ്‌സെന്ററില്‍ പുരോഗമനകലാസാഹിത്യസംഘത്തിന്റെ ബഷീര്‍ അനുസ്‌മരണം നടക്കുമ്പോള്‍, അപ്പുറത്ത് പ്രസ്സ് ക്ലബ്ബില്‍ അടൂര്‍ഗോപാലകൃഷ്‌ണന്‍ കെ എ ബീനയുടെ റാസ്‌ബെറി പ്രസിദ്ധീകരിച്ച 'ബഷീര്‍ എന്ന അനുഗ്രഹം' എന്ന ബഷീറിനെക്കുറിച്ചെഴുതപ്പെട്ട പുസ്‌തകം പ്രകാശനം നിര്‍വ്വഹിക്കുകയായിരുന്നു. ആ പുസ്‌തകത്തിന്റെ 'തലക്കെട്ടും', ഞാനുമായുള്ള ഒരു ബന്ധം മറക്കാനാവില്ല.
ഏകദേശം ര് പതിറ്റാിനും മുമ്പ് നടന്നൊരു സംഭവമാണ്. ദേശാഭിമാനി വാരികയില്‍, 'പി സിയും ബഷീറും' എന്ന പേരില്‍ ഞാനൊരു പ്രബന്ധമെഴുതി. അക്കാലത്ത് കലാകൗമുദിയില്‍ ബഷീറുമായുള്ള ഒരഭിമുഖം വന്നിരുന്നു. അതിലൊരിടത്ത്, 'നിങ്ങള്‍ പുതിയ എഴുത്തുകാരുടെ കഥകള്‍ വായിക്കാറുാേ, എന്താണഭിപ്രായം' എന്ന ചോദ്യത്തോട്, 'ഞാന്‍ അമേധ്യം ഭക്ഷിക്കാറില്ല' എന്നാണ് ബഷീര്‍ പ്രതികരിച്ചത്. സ്വാഭാവികമായും കലാകൗമുദിയില്‍ ബഷീറിന്റേതായി അച്ചടിച്ചുവന്ന അഭിമുഖത്തിലെ ആ ഒരു പരാമര്‍ശത്തിന്നെതിരെ സാമാന്യം രൂക്ഷമായിത്തന്നെ പ്രതികരിച്ചുകൊുള്ള ഒരു പ്രതികരണം എന്റെ പ്രബന്ധത്തിലുായിരുന്നു. ബഷീറിനെപ്പോലുള്ള മഹാനായൊരു എഴുത്തുകാരനോടുള്ള എല്ലാ ആദരവും നിലനിര്‍ത്തിക്കൊായിരുന്നു, അന്ന് ആ വിമര്‍ശനം നടത്തിയിരുന്നത്. എന്റെ പ്രബന്ധം ബഷീറിന്റെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍, അദ്ദേഹം ദേശാഭിമാനി വാരികയിലേക്ക് ഒരു കത്തയച്ചു. അതിന്റെ തലക്കെട്ട്, 'എന്റെ പക്കല്‍ ശാപമില്ല, അനുഗ്രഹമേയുള്ളു' എന്നായിരുന്നു. പ്രസ്‌തുത കത്ത് ബഷീര്‍ സമാഹൃതകൃതിയില്‍ ഉ്. അതില്‍നിന്നും കുറച്ച് ഭാഗങ്ങള്‍ മാത്രം ഇവിടെ എടുത്തുചേര്‍ക്കുന്നു. ചെറിയൊരു വിമര്‍ശനം കേള്‍ക്കുമ്പോഴേക്കും 'സമനില' തെറ്റുന്നവര്‍ക്ക് അതില്‍നിന്നും എന്തെങ്കിലും പഠിക്കാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയോടെ........
പ്രിയപ്പെട്ട പത്രാധിപര്‍,
പി സിയും ബഷീറും എന്നൊരു ലേഖനം വായിക്കാന്‍ ഇടയായി. താങ്കളുടെ ദേശാഭിമാനി വാരികയിലാണ്. ലക്കം 24. പുസ്‌തകം 13. എഴുതിയിരിക്കുന്നത് കെ ഇ എന്‍ കുഞ്ഞഹമ്മദ്. ഈ ലേഖനം വളരെ നന്നായി. അദ്ദേഹം ബുദ്ധിമുട്ടി ശരിക്കു പഠിച്ചുതന്നെ എഴുതിയിരിക്കയാണ്. എന്നാല്‍ ലേഖനത്തിന്റെ അവസാനഭാഗത്തു ലേശം പിശകുവന്നതായി കാണുന്നു. കരുതിക്കൂട്ടി വരുത്തിയതല്ല. തെറ്റായ ധാരണയില്‍നിന്നു വന്നതാണ്. ഞാന്‍ പറയുന്നത് കേരളത്തിലെ പുതിയ കഥയെഴുത്തുകാരെപ്പറ്റി ഞാന്‍ പറഞ്ഞതായി പറയുന്ന ഭാഗത്തെപ്പറ്റിയാണ്.
കുഞ്ഞഹമ്മദിന് ആ ഭാഗം എവിടെനിന്ന് കിട്ടിയെന്നെനിക്കറിയാം. ഒരു വാരികയില്‍ എന്നെപ്പറ്റിവന്ന വലിയ ലേഖനത്തിലെ ഒരു ഭാഗമാണത്. അതുക ഉടനെ ആ ലേഖനകര്‍ത്താവിന് ഞാന്‍ എഴുതുകയുായി. താങ്കള്‍ ആ ലേഖനം വല്ല പുസ്‌തകത്തിലും ചേര്‍ക്കാന്‍ ഉദ്ദേശമുെങ്കില്‍ - ഞാന്‍ പുതിയ കഥയെഴുത്തുകാരെപ്പറ്റി പറഞ്ഞതായിക്കാണുന്ന ഭാഗം വെട്ടിക്കളഞ്ഞ് ബാക്കിചേര്‍ക്കാന്‍ അപേക്ഷ. അതുതന്നെയാണ് കുഞ്ഞഹമ്മദിനോടും എനിക്കപേക്ഷിക്കാനുള്ളത്. (വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ ഈ കത്തിനുശേഷം, പിസിയും ബഷീറും എന്ന പ്രബന്ധത്തില്‍നിന്ന് ആ ഭാഗം ഞാന്‍ ഒഴിവാക്കി.)
പുതിയ തലമുറയില്‍പ്പെട്ട മിക്ക എഴുത്തുകാരെയും ഞാന്‍ അറിയും. ഇവരെയൊക്കെ ഞാന്‍ ശപിക്കുമോ? എന്റെ പക്കല്‍ ശാപമില്ല. അനുഗ്രഹമേയുള്ളു. ഞാന്‍ അനുഗ്രഹിക്കുന്നു. എഴുതുക. പഠിച്ച് ചിന്തിച്ച് മാനുഷനന്മയെ മുന്‍നിര്‍ത്തി ധീരതയോടെ എഴുതുക. വിജയം നേരുന്നു: മംഗളം!(വൈക്കം മുഹമ്മദ് ബഷീര്‍).
'I said to the Almond tree, sister speak to me of God. The Almond tree blossomed.'(കസാന്‍ സാക്കിസ്).
വൈക്കം മുഹമ്മദ് ബഷീര്‍, ഒരു നിര്‍വൃതിയായി മാറിയ മലയാളത്തിന്റെ സ്വന്തം 'മാങ്കോസ്റ്റിന്‍'. നിറഞ്ഞ് പൂത്തുനില്‍ക്കുന്നു, ഇന്നും ആ ആല്‍മൗ് മരം!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ